ദിനവൃത്താന്തം രണ്ടാം ഭാഗം 16:1-14

16  യഹൂദാരാജാവായ ആസയുടെ അടുത്തേക്ക്‌ ആരും വരുകയോ അവിടെനിന്ന്‌ ആരും പോകുകയോ* ചെയ്യാതിരിക്കാൻ+ ആസയുടെ ഭരണത്തിന്റെ 36-ാം വർഷം ഇസ്രായേൽരാജാവായ ബയെശ+ യഹൂദയ്‌ക്കു നേരെ വന്ന്‌ രാമ+ പണിയാൻതുടങ്ങി.*  അപ്പോൾ ആസ യഹോവയുടെ ഭവനത്തിലെ ഖജനാവിലും രാജാവിന്റെ കൊട്ടാരത്തിലെ ഖജനാവിലും ഉണ്ടായിരുന്ന സ്വർണവും വെള്ളിയും എടുത്ത്‌+ ദമസ്‌കൊസിൽ താമസിച്ചിരുന്ന സിറിയയിലെ രാജാവായ ബൻ-ഹദദിനു കൊടുത്തയച്ചു.+ എന്നിട്ട്‌ ആസ പറഞ്ഞു:  “ഞാനും താങ്കളും തമ്മിലും എന്റെ അപ്പനും താങ്കളുടെ അപ്പനും തമ്മിലും സഖ്യമുണ്ടല്ലോ.* ഞാൻ ഇതാ, താങ്കൾക്കു സ്വർണവും വെള്ളിയും കൊടുത്തയയ്‌ക്കുന്നു. ഇസ്രായേൽരാജാവായ ബയെശ എന്നെ വിട്ട്‌ പോകണമെങ്കിൽ താങ്കൾ ബയെശയുമായുള്ള സഖ്യം ഉപേക്ഷിച്ച്‌ എന്നെ സഹായിക്കണം.”  ആസയുടെ അഭ്യർഥനപ്രകാരം ബൻ-ഹദദ്‌ സൈന്യാധിപന്മാരെ ഇസ്രായേൽനഗരങ്ങൾക്കു നേരെ അയച്ചു. അവർ ഈയോൻ,+ ദാൻ,+ ആബേൽ-മയീം എന്നിവയും നഫ്‌താലിനഗരങ്ങളിലുള്ള എല്ലാ സംഭരണശാലകളും പിടിച്ചടക്കി.+  ഇത്‌ അറിഞ്ഞ ഉടനെ ബയെശ രാമ പണിയുന്നതു+ നിറുത്തി. ബയെശ ആ പദ്ധതി ഉപേക്ഷിച്ചെന്നു കേട്ടപ്പോൾ  ആസ യഹൂദയിലുള്ളവരെയെല്ലാം കൂട്ടി രാമയിലേക്കു+ ചെന്ന്‌ പണിക്ക്‌ ഉപയോഗിച്ചുകൊണ്ടിരുന്ന കല്ലും മരവും എടുത്തുകൊണ്ടുപോന്നു. അത്‌ ഉപയോഗിച്ച്‌ ആസ മിസ്‌പയും+ ഗേബയും+ പണിതു.*  ആ സമയത്ത്‌ ദിവ്യജ്ഞാനിയായ ഹനാനി+ യഹൂദാരാജാവായ ആസയുടെ അടുത്ത്‌ വന്ന്‌ പറഞ്ഞു: “നീ നിന്റെ ദൈവമായ യഹോവയിൽ ആശ്രയിക്കാതെ* സിറിയയിലെ രാജാവിൽ ആശ്രയിച്ചതുകൊണ്ട്‌ സിറിയയിലെ രാജാവിന്റെ സൈന്യം നിന്റെ കൈയിൽനിന്ന്‌ രക്ഷപ്പെട്ടിരിക്കുന്നു.+  അനേകം രഥങ്ങളും കുതിരപ്പടയാളികളും ഉള്ള വലിയൊരു സൈന്യവുമായല്ലേ എത്യോപ്യക്കാരും ലിബിയക്കാരും വന്നത്‌? പക്ഷേ അന്നു നീ ദൈവമായ യഹോവയിൽ ആശ്രയിച്ചതുകൊണ്ട്‌ ദൈവം അവരെ നിന്റെ കൈയിൽ ഏൽപ്പിച്ചു.+  പൂർണഹൃദയത്തോടെ തന്നിൽ ആശ്രയിക്കുന്നവർക്കുവേണ്ടി*+ തന്റെ ശക്തി പ്രകടിപ്പിക്കാൻ* യഹോവയുടെ കണ്ണുകൾ ഭൂമിയിലെങ്ങും ചുറ്റിസഞ്ചരിച്ചുകൊണ്ടിരിക്കുന്നു.+ എന്നാൽ ഇക്കാര്യത്തിൽ നീ ബുദ്ധിമോശമാണു കാണിച്ചത്‌. അതുകൊണ്ട്‌ ഇനിമുതൽ നിനക്കു യുദ്ധം ഉണ്ടാകും.”+ 10  ഇതു കേട്ടപ്പോൾ ആസ പ്രകോപിതനായി; രാജാവ്‌ ആ ദിവ്യജ്ഞാനിയോടു കോപിച്ച്‌ അദ്ദേഹത്തെ തടവിലാക്കി.* അക്കാലത്ത്‌ ആസ ജനങ്ങളിൽ ചിലരെ ഉപദ്രവിക്കാനും തുടങ്ങി. 11  യഹൂദയിലെയും ഇസ്രായേലിലെയും രാജാക്കന്മാരുടെ പുസ്‌തകത്തിൽ ആസയുടെ ചരിത്രം ആദിയോടന്തം രേഖപ്പെടുത്തിയിട്ടുണ്ട്‌.+ 12  ആസയ്‌ക്കു ഭരണത്തിന്റെ 39-ാം വർഷം കാലിൽ ഒരു രോഗം പിടിപെട്ടു. രോഗം മൂർച്ഛിച്ചപ്പോൾപ്പോലും ആസ യഹോവയിലേക്കു തിരിഞ്ഞില്ല; പകരം വൈദ്യന്മാരിലേക്കാണു തിരിഞ്ഞത്‌. 13  പിന്നെ ആസ പൂർവികരെപ്പോലെ അന്ത്യവിശ്രമംകൊണ്ടു.+ ഭരണത്തിന്റെ 41-ാം വർഷം ആസ മരിച്ചു. 14  അവർ ആസയെ ദാവീദിന്റെ നഗരത്തിൽ ആസ തനിക്കുവേണ്ടി വെട്ടിയുണ്ടാക്കിയ വിശേഷപ്പെട്ട കല്ലറയിൽ അടക്കം ചെയ്‌തു.+ സുഗന്ധതൈലവും പല ചേരുവകൾ ചേർത്ത്‌ പ്രത്യേകമായി തയ്യാറാക്കിയ തൈലവും നിറച്ച ഒരു ശവമഞ്ചത്തിലാണ്‌ അവർ ആസയെ കിടത്തിയത്‌.+ ശവസംസ്‌കാരച്ചടങ്ങിൽ അവർ ആസയ്‌ക്കുവേണ്ടി അതിഗംഭീരമായ ഒരു അഗ്നി ഒരുക്കുകയും ചെയ്‌തു.*

അടിക്കുറിപ്പുകള്‍

അഥവാ “ആസയുടെ പ്രദേശത്തേക്ക്‌ ആരും പ്രവേശിക്കുകയോ അവിടെനിന്ന്‌ പോകുകയോ.”
അഥവാ “സുരക്ഷിതമാക്കാൻതുടങ്ങി; പുനർനിർമിക്കാൻതുടങ്ങി.”
അഥവാ “ഉടമ്പടിയുണ്ടല്ലോ.”
അഥവാ “സുരക്ഷിതമാക്കി; പുനർനിർമിച്ചു.”
അക്ഷ. “ഊന്നാതെ.”
അഥവാ “ആശ്രയിക്കുന്നവരെ പിന്താങ്ങാൻ.”
അഥവാ “തന്നിൽ ഹൃദയം പൂർണമായി അർപ്പിക്കുന്നവർക്കുവേണ്ടി.”
അക്ഷ. “അദ്ദേഹത്തെ തടിവിലങ്ങുകളുടെ ഭവനത്തിലാക്കി.”
തെളിവനുസരിച്ച്‌ ആസയുടെ ശവം ദഹിപ്പിക്കുന്നതിനെയല്ല, സുഗന്ധദ്രവ്യം കത്തിക്കുന്നതിനെയാണ്‌ ഇത്‌ അർഥമാക്കുന്നത്‌.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം