ശമുവേൽ രണ്ടാം ഭാഗം 13:1-39

13  ദാവീദിന്റെ മകനായ അബ്‌ശാലോമിനു താമാർ+ എന്നു പേരുള്ള സുന്ദരിയായ ഒരു സഹോദരിയുണ്ടായിരുന്നു. ദാവീദിന്റെ മകനായ അമ്‌നോനു+ താമാറിനോടു പ്രേമം തോന്നി. 2  തന്റെ സഹോദരിയായ താമാർ കന്യകയായിരുന്നതുകൊണ്ടും താമാറിനോട്‌ എന്തെങ്കിലും ചെയ്യാൻ വഴിയൊന്നും കാണാതിരുന്നതുകൊണ്ടും അമ്‌നോൻ ആകെ വിഷമത്തിലായി. അങ്ങനെ താമാർ കാരണം അയാൾ ഒരു രോഗിയായി. 3  അമ്‌നോന്‌ യഹോനാദാബ്‌+ എന്നു പേരുള്ള ഒരു കൂട്ടുകാരനുണ്ടായിരുന്നു. ദാവീദിന്റെ സഹോദരനായ ശിമയയുടെ+ മകനായിരുന്നു യഹോനാദാബ്‌. അയാൾ വലിയ തന്ത്രശാലിയായിരുന്നു. 4  അയാൾ അമ്‌നോനോടു പറഞ്ഞു: “കുമാരാ, താൻ എന്താണ്‌ എന്നും ഇങ്ങനെ നിരാശനായിരിക്കുന്നത്‌? കാര്യം എന്താണെന്ന്‌ എന്നോടു പറഞ്ഞുകൂടേ?” അപ്പോൾ അമ്‌നോൻ, “ഞാൻ എന്റെ സഹോദരനായ അബ്‌ശാലോമിന്റെ സഹോദരി+ താമാറിനെ പ്രേമിക്കുന്നു” എന്നു പറഞ്ഞു. 5  അപ്പോൾ, യഹോനാദാബ്‌ പറഞ്ഞു: “താൻ രോഗം നടിച്ച്‌ കിടക്ക്‌. എന്നിട്ട്‌, അപ്പൻ കാണാൻ വരുമ്പോൾ ഇങ്ങനെ പറയണം: ‘എനിക്കു ഭക്ഷണം തരാൻ എന്റെ സഹോദരി താമാറിനെ ഇങ്ങോട്ട്‌ അയയ്‌ക്കാമോ? രോഗികൾക്കു കൊടുക്കാറുള്ള ഭക്ഷണം* താമാർ എന്റെ മുന്നിൽവെച്ച്‌ തയ്യാറാക്കുന്നെങ്കിൽ ഞാൻ അത്‌ അവളുടെ കൈയിൽനിന്ന്‌ വാങ്ങി കഴിക്കാം.’” 6  അങ്ങനെ, അമ്‌നോൻ രോഗം നടിച്ച്‌ കിടന്നു. രാജാവ്‌ കാണാൻ വന്നപ്പോൾ അമ്‌നോൻ പറഞ്ഞു: “എന്റെ സഹോദരി താമാർ ഇവിടെ വന്ന്‌ എന്റെ മുന്നിൽവെച്ച്‌ ഹൃദയത്തിന്റെ ആകൃതിയിലുള്ള രണ്ട്‌ അട ചുട്ടുതരാൻ പറയാമോ? എനിക്കു താമാറിന്റെ കൈയിൽനിന്ന്‌ ഭക്ഷണം കഴിക്കണം.” 7  ഉടനെ ദാവീദ്‌, താമാറിന്റെ വീട്ടിലേക്ക്‌ ഒരു സന്ദേശം കൊടുത്തയച്ചു: “നിന്റെ ആങ്ങളയായ അമ്‌നോന്റെ വീട്ടിൽ ചെന്ന്‌ അവനു ഭക്ഷണം തയ്യാറാക്കിക്കൊടുക്കാമോ?” 8  അങ്ങനെ, താമാർ സഹോദരനായ അമ്‌നോന്റെ വീട്ടിൽ ചെന്നു. അമ്‌നോൻ അവിടെ കിടക്കുകയായിരുന്നു. താമാർ മാവ്‌ എടുത്ത്‌ കുഴച്ച്‌ അമ്‌നോന്റെ കൺമുന്നിൽവെച്ച്‌ അടകളുണ്ടാക്കി. 9  എന്നിട്ട്‌, ചട്ടിയിൽനിന്ന്‌ അത്‌ എടുത്ത്‌ അമ്‌നോന്റെ മുന്നിൽ വെച്ചു. പക്ഷേ, കഴിക്കാൻ വിസമ്മതിച്ച അമ്‌നോൻ ഇങ്ങനെ പറഞ്ഞു: “എല്ലാവരോടും പുറത്ത്‌ പോകാൻ പറയുക!” അങ്ങനെ, എല്ലാവരും അവിടെനിന്ന്‌ പോയി. 10  അപ്പോൾ, അമ്‌നോൻ താമാറിനോട്‌, “നീ ഭക്ഷണം കിടപ്പറയിലേക്കു കൊണ്ടുവരൂ. നിന്റെ കൈയിൽനിന്ന്‌ ഞാൻ അതു കഴിക്കട്ടെ” എന്നു പറഞ്ഞു. അങ്ങനെ താമാർ, താൻ ഉണ്ടാക്കിയ അടകളുമായി സഹോദരനായ അമ്‌നോന്റെ കിടപ്പറയിലേക്കു ചെന്നു. 11  അതു കൊടുക്കാൻ താമാർ അടുത്തേക്കു ചെന്നപ്പോൾ അമ്‌നോൻ അവളെ കടന്നുപിടിച്ച്‌, “പെങ്ങളേ, വന്ന്‌ എന്റെകൂടെ കിടക്കൂ” എന്നു പറഞ്ഞു. 12  പക്ഷേ, താമാർ അമ്‌നോനോടു പറഞ്ഞു: “അയ്യോ! എന്റെ ആങ്ങളേ, എന്നെ അപമാനിക്കരുതേ. ഇങ്ങനെയൊരു സംഗതി ഇസ്രായേലിൽ നടപ്പുള്ളതല്ലല്ലോ.+ നിന്ദ്യമായ ഈ കാര്യം ചെയ്യരുതേ!+ 13  ഈ നാണക്കേടു സഹിച്ച്‌ ഞാൻ എങ്ങനെ ജീവിക്കും? അങ്ങയെ ആകട്ടെ ഇസ്രായേലിലെ നിന്ദ്യന്മാരിൽ ഒരുവനായി കണക്കാക്കുകയും ചെയ്യും. അതുകൊണ്ട്‌, ദയവുചെയ്‌ത്‌ രാജാവിനോടു സംസാരിച്ചാലും. രാജാവ്‌ എന്നെ അങ്ങയ്‌ക്കു തരാതിരിക്കില്ല.” 14  പക്ഷേ, താമാർ പറഞ്ഞതൊന്നും അയാൾ ചെവിക്കൊണ്ടില്ല. താമാറിനെ കീഴ്‌പെടുത്തിയ അയാൾ ബലാത്സംഗം ചെയ്‌ത്‌ താമാറിനു മാനഹാനി വരുത്തി. 15  പക്ഷേ, പെട്ടെന്നുതന്നെ അമ്‌നോനു താമാറിനോട്‌ അങ്ങേയറ്റം വെറുപ്പായി. താമാറിനോടു തോന്നിയ ആ വെറുപ്പ്‌ താമാറിനോടുണ്ടായിരുന്ന പ്രേമത്തെക്കാൾ വളരെ തീവ്രമായിരുന്നു. അമ്‌നോൻ താമാറിനോട്‌, “എഴുന്നേറ്റ്‌ പോകൂ!” എന്നു പറഞ്ഞു. 16  അപ്പോൾ, താമാർ അയാളോടു പറഞ്ഞു: “എന്റെ ആങ്ങളേ, അങ്ങനെ പറയരുതേ! ഇപ്പോൾ എന്നോടു ചെയ്‌ത ദോഷത്തെക്കാൾ മോശമല്ലേ എന്നെ ഇനി പറഞ്ഞുവിടുന്നത്‌?” പക്ഷേ, താമാർ പറഞ്ഞതൊന്നും അമ്‌നോൻ ചെവിക്കൊണ്ടില്ല. 17  അയാൾ പരിചാരകനായ യുവാവിനെ വിളിച്ച്‌ ഇങ്ങനെ പറഞ്ഞു: “ഇവളെ എന്റെ മുന്നിൽനിന്ന്‌ കൊണ്ടുപോകൂ. ഇവളെ പുറത്താക്കി വാതിൽ അടയ്‌ക്ക്‌!” 18  (കന്യകമാരായ രാജകുമാരിമാർ അണിയുന്ന പ്രത്യേകതരം* നീളൻ കുപ്പായമാണു താമാർ ധരിച്ചിരുന്നത്‌.) അയാളുടെ പരിചാരകൻ താമാറിനെ പുറത്തിറക്കി വാതിൽ അടച്ചു. 19  അപ്പോൾ താമാർ തലയിൽ ചാരം വാരിയിട്ട്‌,+ അണിഞ്ഞിരുന്ന മേന്മയേറിയ നീളൻ കുപ്പായം വലിച്ചുകീറി, കൈകൾ തലയിൽ വെച്ച്‌ നിലവിളിച്ചുകൊണ്ട്‌ നടന്നുനീങ്ങി. 20  ഇത്‌ അറിഞ്ഞ സഹോദരനായ അബ്‌ശാലോം+ താമാറിനോടു ചോദിച്ചു: “നിന്റെ സഹോദരൻ അമ്‌നോനാണോ നിന്നോട്‌ ഇതു ചെയ്‌തത്‌? എന്റെ പെങ്ങളേ, തത്‌കാലം നീ മിണ്ടാതിരിക്കുക. അമ്‌നോൻ നിന്റെ സഹോദരനല്ലേ?+ നീ ഇതൊന്നും മനസ്സിൽ വെച്ചുകൊണ്ടിരിക്കരുത്‌.” തുടർന്ന്‌ താമാർ, ആരുമായും സമ്പർക്കമില്ലാതെ സഹോദരനായ അബ്‌ശാലോമിന്റെ വീട്ടിൽ താമസിച്ചു. 21  ഇതെക്കുറിച്ചെല്ലാം കേട്ട ദാവീദ്‌ രാജാവിനു കോപം അടക്കാനായില്ല.+ പക്ഷേ, മകനായ അമ്‌നോനെ വേദനിപ്പിക്കാൻ രാജാവിനു താത്‌പര്യമില്ലായിരുന്നു. കാരണം, മൂത്ത മകനായതുകൊണ്ട്‌ ദാവീദിന്‌ അമ്‌നോനോടു വലിയ സ്‌നേഹമായിരുന്നു. 22  അബ്‌ശാലോം അമ്‌നോനോടു ഗുണമാകട്ടെ ദോഷമാകട്ടെ ഒന്നും പറഞ്ഞില്ല. കാരണം, സ്വന്തം സഹോദരിയായ താമാറിനെ+ അപമാനിച്ച അമ്‌നോനോട്‌ അബ്‌ശാലോമിനു വെറുപ്പായിരുന്നു.+ 23  അങ്ങനെ, രണ്ടു വർഷം കടന്നുപോയി. എഫ്രയീമിന്‌+ അടുത്തുള്ള ബാൽഹാസോരിൽവെച്ച്‌ അബ്‌ശാലോമിന്റെ ആളുകൾ ആടുകളുടെ രോമം കത്രിക്കുന്ന സമയം. അബ്‌ശാലോം എല്ലാ രാജകുമാരന്മാരെയും+ അവിടേക്കു ക്ഷണിച്ചു. 24  രാജാവിന്റെ അടുത്ത്‌ വന്ന്‌ അബ്‌ശാലോം പറഞ്ഞു: “അങ്ങയുടെ ഈ ദാസൻ ആടുകളുടെ രോമം കത്രിക്കുന്നുണ്ട്‌. രാജാവും ദാസന്മാരും എന്റെകൂടെ വരാമോ?” 25  പക്ഷേ, രാജാവ്‌ അബ്‌ശാലോമിനോടു പറഞ്ഞു: “എന്റെ മകനേ, അതു വേണ്ടാ. എല്ലാവരുംകൂടെ വന്നാൽ നിനക്ക്‌ അതൊരു ഭാരമാകും.” എത്ര നിർബന്ധിച്ചിട്ടും രാജാവ്‌ ചെല്ലാമെന്നു സമ്മതിച്ചില്ല. പക്ഷേ, രാജാവ്‌ അബ്‌ശാലോമിനെ അനുഗ്രഹിച്ചു. 26  അപ്പോൾ, അബ്‌ശാലോം പറഞ്ഞു: “അങ്ങ്‌ വരുന്നില്ലെങ്കിൽ ദയവായി എന്റെ സഹോദരനായ അമ്‌നോനെ ഞങ്ങളുടെകൂടെ അയയ്‌ക്കണേ.”+ അപ്പോൾ രാജാവ്‌, “അമ്‌നോൻ എന്തിനു നിന്നോടൊപ്പം പോരണം” എന്നു ചോദിച്ചു. 27  പക്ഷേ, അബ്‌ശാലോം നിർബന്ധിച്ചപ്പോൾ രാജാവ്‌ അമ്‌നോനെയും മറ്റെല്ലാ രാജകുമാരന്മാരെയും അബ്‌ശാലോമിന്റെകൂടെ അയച്ചു. 28  തുടർന്ന്‌, അബ്‌ശാലോം പരിചാരകന്മാരോട്‌ ഇങ്ങനെ ആജ്ഞാപിച്ചു: “ഒരുങ്ങിയിരിക്കുക. വീഞ്ഞു കുടിച്ച്‌ അമ്‌നോന്റെ ഹൃദയം ആനന്ദലഹരിയിലാകുമ്പോൾ ഞാൻ നിങ്ങളോട്‌, ‘അമ്‌നോനെ കൊല്ലുക!’ എന്നു പറയും. ഉടനെ നിങ്ങൾ അവനെ കൊല്ലണം. ഒന്നും പേടിക്കേണ്ടാ. ഞാനല്ലേ നിങ്ങളോടു കല്‌പിക്കുന്നത്‌? നല്ല മനക്കരുത്തും ധൈര്യവും ഉള്ളവരായിരിക്കുക.” 29  അബ്‌ശാലോം കല്‌പിച്ചതുപോലെതന്നെ പരിചാരകന്മാർ അമ്‌നോനോടു ചെയ്‌തു. അപ്പോൾ, മറ്റു രാജകുമാരന്മാരെല്ലാം എഴുന്നേറ്റ്‌ അവരവരുടെ കോവർകഴുതപ്പുറത്ത്‌ കയറി പാഞ്ഞുപോയി. 30  അവർ വഴിയിലായിരിക്കുമ്പോൾത്തന്നെ, “അബ്‌ശാലോം എല്ലാ രാജകുമാരന്മാരെയും കൊന്നുകളഞ്ഞു, ഒരാൾപ്പോലും രക്ഷപ്പെട്ടില്ല” എന്നൊരു വാർത്ത ദാവീദിന്റെ ചെവിയിൽ എത്തി. 31  അപ്പോൾ, രാജാവ്‌ എഴുന്നേറ്റ്‌ വസ്‌ത്രം കീറി നിലത്ത്‌ കിടന്നു. രാജാവിന്റെ എല്ലാ ദാസന്മാരും അവരുടെ വസ്‌ത്രം വലിച്ചുകീറി അടുത്തുതന്നെ നിന്നു. 32  പക്ഷേ, ദാവീദിന്റെ സഹോദരനായ ശിമയയുടെ+ മകൻ യഹോനാദാബ്‌+ പറഞ്ഞു: “അവർ രാജകുമാരന്മാരെ എല്ലാവരെയും കൊന്നുകളഞ്ഞെന്ന്‌ എന്റെ യജമാനൻ വിചാരിക്കരുതേ. അമ്‌നോൻ മാത്രമേ മരിച്ചിട്ടുള്ളൂ.+ അബ്‌ശാലോമിന്റെ ആജ്ഞയനുസരിച്ചാണ്‌ അവർ ഇതു ചെയ്‌തത്‌. സഹോദരിയായ+ താമാറിനെ+ അമ്‌നോൻ അപമാനിച്ച അന്നുതന്നെ അബ്‌ശാലോം ഇക്കാര്യം തീരുമാനിച്ചുറച്ചതാണ്‌.+ 33  അതുകൊണ്ട്‌, ‘രാജകുമാരന്മാർ എല്ലാവരും മരിച്ചു’ എന്ന വാർത്ത എന്റെ യജമാനനായ രാജാവ്‌ വിശ്വസിക്കരുതേ.* അമ്‌നോൻ മാത്രമേ മരിച്ചിട്ടുള്ളൂ.” 34  ഇതിനിടെ, അബ്‌ശാലോം ഓടിപ്പോയി.+ പിന്നീട്‌, കാവൽക്കാരൻ കണ്ണ്‌ ഉയർത്തി നോക്കിയപ്പോൾ പുറകിലുള്ള മലയുടെ സമീപത്തെ വഴിയിലൂടെ ധാരാളം പേർ വരുന്നതു കണ്ടു. 35  അപ്പോൾ, യഹോനാദാബ്‌+ രാജാവിനോടു പറഞ്ഞു: “കണ്ടോ, രാജകുമാരന്മാർ മടങ്ങിയെത്തിയിരിക്കുന്നു. അങ്ങയുടെ ഈ ദാസൻ പറഞ്ഞതു സത്യമായിരുന്നെന്ന്‌ ഉറപ്പായില്ലേ?” 36  യഹോനാദാബ്‌ അതു പറഞ്ഞുതീർന്നപ്പോഴേക്കും രാജകുമാരന്മാർ പൊട്ടിക്കരഞ്ഞുകൊണ്ട്‌ അകത്ത്‌ വന്നു. രാജാവും എല്ലാ ഭൃത്യന്മാരും അതിദുഃഖത്തോടെ കരഞ്ഞു. 37  പക്ഷേ, അബ്‌ശാലോം ഗശൂർ രാജാവായ അമ്മീഹൂദിന്റെ മകൻ തൽമായിയുടെ+ അടുത്തേക്ക്‌ ഓടിപ്പോയി. ദാവീദ്‌ ദിവസങ്ങളോളം മകനെ ഓർത്ത്‌ ദുഃഖിച്ചു. 38  ഗശൂരിലേക്ക്‌+ ഓടിപ്പോയ അബ്‌ശാലോം അവിടെ മൂന്നു വർഷം താമസിച്ചു. 39  ഒടുവിൽ, ദാവീദ്‌ രാജാവിന്‌ അബ്‌ശാലോമിനെ ചെന്ന്‌ കാണണമെന്ന്‌ അതിയായ ആഗ്രഹം തോന്നി. കാരണം, അതിനോടകം അമ്‌നോന്റെ വേർപാടുമായി രാജാവ്‌ പൊരുത്തപ്പെട്ടുകഴിഞ്ഞിരുന്നു.*

അടിക്കുറിപ്പുകള്‍

അഥവാ “സാന്ത്വനത്തിന്റെ അപ്പം.”
അഥവാ “അലങ്കാരപ്പണിയുള്ള.”
അക്ഷ. “ഹൃദയത്തിലേക്ക്‌ എടുക്കരുതേ.”
അഥവാ “വേർപാടിന്റെ സങ്കടം ശമിച്ചിരുന്നു.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം